ലക്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ സാധിക്കുമെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. അധികാരം ലഭിച്ചാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം നിരോധിക്കുമെന്ന് അഖിലേഷ് പറഞ്ഞു.
‘ഇവിഎമ്മുകളെ എനിക്ക് യാതൊരു വിശ്വാസവുമില്ല. അമേരിക്കയില്‍ ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്. ജനങ്ങള്‍ ബാലറ്റ് പേപ്പറില്‍ വിശ്വസിക്കണം. അതിനായി ഇപ്പോള്‍ പ്രക്ഷോഭം നടത്താനാകില്ല. എന്നാല്‍ ഉടന്‍ തന്നെ ആ മാറ്റത്തിനായി ഞാന്‍ മുന്നോട്ടുവരും’, അഖിലേഷ് പറഞ്ഞു.
ഝാന്‍സിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അഖിലേഷിന്റെ പ്രസ്‌താവന. എല്ലാ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും വോട്ട് ചെയ്‌താൽ നിഷ്‌പ്രയാസം ബിജെപിയെ യുപിയില്‍ നിന്ന് ഒഴിവാക്കാൻ സാധിക്കും. ആകെ 403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഇത്തവണ 350 സീറ്റുകള്‍ നേടി സമാജ് വാദി പാര്‍ട്ടി അധികാരത്തിൽ എത്തുമെന്നും അഖിലേഷ് പറഞ്ഞു.
Read also: പാചക വാതക വിലവർധന; പദയാത്ര നടത്താൻ മമതാ ബാനർജി