കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് താലിബാന്‍. രണ്ടിലധികം ആളുകള്‍ മരിച്ചെന്നും 20ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും താലിബാന്‍ വക്‌താക്കള്‍ അറിയിച്ചു. ഐഎസ് ഭീകരരുടെ ശക്‌തി കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നെതെന്നാണ് റിപ്പോര്‍ട്.
“ഇതുവരെ 2 ആളുകള്‍ മരിച്ചെന്നും 20ലധികം ആളുകള്‍ക്ക് പരിക്കേറ്റുവെന്നും ഞങ്ങള്‍ക്ക് റിപ്പോർട് ലഭിച്ചു. പരിക്കേറ്റവരില്‍ സ്‍ത്രീകളും കുട്ടികളും ഉണ്ടെന്നാണ് കരുതുന്നത്”- താലിബാന്‍ നേതാവ് പറഞ്ഞതായി എഎഫ്‌പി റിപ്പോർട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ കാരണങ്ങളെ സംബന്ധിച്ച അന്വേഷണങ്ങള്‍ തങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും താലിബാന്‍ വ്യക്‌തമാക്കി.
അഫ്ഗാനിസ്‌ഥാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയുടെ തലസ്‌ഥാനമായ ജലാലാബാദ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരുടെ പ്രധാന സങ്കേതമാണ്. കാബൂള്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ആഗസ്‌റ്റിൽ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇവരെ ഉന്നം വെച്ചാണ് ഇപ്പോള്‍ സ്‌ഫോടനം നടന്നിട്ടുള്ളത് എന്നും അഭ്യൂഹങ്ങളുണ്ട്. ആഗസ്‌റ്റിൽ നടന്ന ആക്രമണത്തിൽ നൂറോളം ആളുകൾക്ക് ജീവൻ നഷ്‌ടമായിരുന്നു.
Read also: ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; ബാബുല്‍ സുപ്രിയോ