ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അഭിനയവും ഒരുമിച്ച് തന്നെ കൊണ്ടുപോയിരുന്ന വ്യക്‌തിയാണ് പുനീത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു. കര്‍ണാടകയിലെ പ്രളയസമയത്ത് 5 ലക്ഷം രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പുനീത് നല്‍കിയത്. പുനീതിന്റെ പിതാവ് രാജ്കുമാറിന്റേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്‌തിരുന്നു.
അതേസമയം പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരാധകര്‍ അക്രമാസക്‌തർ വിവരത്തെ തുടര്‍ന്ന് സംസ്‌ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് പുനീതിന്റെ അന്ത്യം. പുനീതിന്റെ പേഴ്‌സണൽ മാനേജർ സതീഷാണ് താരത്തിന്റെ മരണവാർത്ത സ്‌ഥിരീകരിച്ചത്. ഇന്ന് രാവിലെയോടെ താരം ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴാണ് അസ്വസ്‌ഥതകൾ ഉണ്ടായത്. തുടർന്ന് ബെംഗളൂരുവിലെ വിക്രം ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ആരാധകർ പവർ സ്‌റ്റാർ എന്ന് വിളിച്ചിരുന്ന പുനീത് കന്നഡയിലെ ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ്. ഏകദേശം 30ഓളം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 2002ൽ ‘അപ്പു’ എന്ന ചിത്രത്തിലൂടെ നായക വേഷത്തിൽ വെള്ളിത്തിരയിൽ എത്തിയ താരം അഭി, അജയ്, അരസു എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധേയനായി. കൂടാതെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
Read also: നവാബ് മാലിക്ക് പറഞ്ഞത് പച്ചക്കള്ളം; പ്രതികരിച്ച് സമീർ വാങ്കഡെ