ഇരിങ്ങാലക്കുട: ആൾതാമസമില്ലാത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. എക്‌സൈസ് ഇൻസ്‌പെക്‌ടർ എംആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. ചാലക്കുടി താലൂക്ക് മുപ്ളിയം വില്ലേജിൽ പിടിക്കപറമ്പ് വൈക്കലപറമ്പിൽ രാജന്റെ ഉടമസ്‌ഥതയിലുള്ള വീട്ടിൽ പ്രവർത്തിച്ചുവരുന്ന വ്യാജ സാനിറ്റൈസർ കേന്ദ്രമാണ് കണ്ടെത്തിയത്.
85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്‌പിരിറ്റും നിർമാണ സാമഗ്രികളും ഇവിടെനിന്നും പിടിച്ചെടുത്തിട്ടുണ്ട്. സാനിറ്റൈസർ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്‌ഥർക്ക് അസ്വസ്‌ഥതകൾ അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് സാനിറ്റൈസർ കൂടുതൽ പരിശോധനകൾക്കായി കാക്കനാട് കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു.
Read also: വൈറ്റില പാലം; പച്ചക്ക് പറയുന്ന ബെന്നി ജോസഫിനെ ട്രോളി സോഷ്യല്‍ മീഡിയ