വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി

By Trainee Reporter, Malabar News
Representational image
Ajwa Travels

ഇരിങ്ങാലക്കുട: ആൾതാമസമില്ലാത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എംആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. ചാലക്കുടി താലൂക്ക് മുപ്ളിയം വില്ലേജിൽ പിടിക്കപറമ്പ് വൈക്കലപറമ്പിൽ രാജന്റെ ഉടമസ്‌ഥതയിലുള്ള വീട്ടിൽ പ്രവർത്തിച്ചുവരുന്ന വ്യാജ സാനിറ്റൈസർ കേന്ദ്രമാണ് കണ്ടെത്തിയത്.

85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്‌പിരിറ്റും നിർമാണ സാമഗ്രികളും ഇവിടെനിന്നും പിടിച്ചെടുത്തിട്ടുണ്ട്. സാനിറ്റൈസർ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്‌ഥർക്ക്‌ അസ്വസ്‌ഥതകൾ അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് സാനിറ്റൈസർ കൂടുതൽ പരിശോധനകൾക്കായി കാക്കനാട് കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു.

Read also: വൈറ്റില പാലം; പച്ചക്ക് പറയുന്ന  ബെന്നി ജോസഫിനെ ട്രോളി സോഷ്യല്‍ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE