കേന്ദ്ര ഫണ്ട് സംബന്ധിച്ച് കേരളത്തിൽ തെറ്റായ പ്രചാരണം; ആഞ്ഞടിച്ചു നിർമല സീതാരാമൻ

കേന്ദ്രവിഹിതത്തിൽ, കേരളം കൃത്യമായ പ്രൊപ്പോസൽ നൽകിയില്ലെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി തന്നില്ലെന്നും അവർ പറഞ്ഞു.

By Trainee Reporter, Malabar News
nirmala sitharaman
കേന്ദ്രമന്ത്രി നിർമല സീതാരാമൻ
Ajwa Travels

തിരുവനന്തപുരം: കേരളത്തിനെതിരെ ആഞ്ഞടിച്ചു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രവിഹിതത്തിൽ, കേരളം കൃത്യമായ പ്രൊപ്പോസൽ നൽകിയില്ലെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി തന്നില്ലെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ വായ്‌പ വ്യാപന മേള ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

6015 കോടിയുടെ വായ്‌പ സഹായമാണ് തലസ്‌ഥാനത്തിനു അനുവദിച്ചിട്ടുള്ളത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്‌ഥാനത്ത്‌ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സംസ്‌ഥാനങ്ങളുടെകേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രൊപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിന് ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.

വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ലാ എന്നാണ് പ്രചാരണം. എല്ലാ സംസ്‌ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്‌ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിനുശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാദ്ധ്യമങ്ങളോട് ഇക്കാര്യം പറയുന്നത് യഥാർഥ വസ്‌തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| കെപിസിസി താക്കീത്; ഗൗരവമായി കാണുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE