കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇഡി നോട്ടീസ് നല്‍കി.
അഞ്ച് കമ്പനികളില്‍ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് ഇഡി നോട്ടീസയച്ചത്. അഞ്ച് കമ്പനികള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എണ്ണൂറിലധികം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലധികം തട്ടിയെടുത്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
Read Also: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്‌തു
അടുത്തയാഴ്‌ച മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഇതിന് ശേഷമാകും കൈക്കൊള്ളുക.
അതേസമയം എംസി കമറുദ്ദീന്‍ എംഎല്‍എ ജയിലിലായതിനാല്‍ ചോദ്യം ചെയ്യുന്ന തിയതിയിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.