പാറ്റ്‌ന : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നതെന്നും, അതിനാല്‍തന്നെ തിരഞ്ഞെടുപ്പ് ഫലം രാത്രി വൈകി മാത്രമേ പുറത്തുവരൂ എന്നും വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്‌ഥാനത്ത് ഇതുവരെ നാലിലൊന്ന് വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
മാനദണ്ഡങ്ങളുടെ ഭാഗമായി ഒരു ഹാളില്‍ ഏഴ് മേശകളില്‍ മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്‌ഥാനത്ത് ആകെ നാല് കോടിയോളം ആളുകള്‍ വോട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ ഒരു കോടിയോളം വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിക്കഴിഞ്ഞതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി.
രാജ്യത്ത് കോവിഡ് രോഗവ്യാപനം ഉണ്ടായതിന് ശേഷം നടത്തുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ബിഹാര്‍ നിയമസഭയിലേത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് വളരെ പതുക്കെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കമ്മീഷന്‍ വ്യക്‌തമാക്കിയത്. ഇന്ന് രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതുവരെയും വ്യക്‌തമായ ഒരു ചിത്രം പുറത്തു വന്നിട്ടില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് രാജ്യം കണ്ടതെങ്കില്‍, നാലില്‍ ഒന്ന് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായേക്കും എന്ന ചിത്രം മാത്രമാണ് ലഭിക്കുന്നത്.
Read also : ബിഹാറിൽ എൻഡിഎ സഖ്യത്തിന് ‘ഡബിൾ എഞ്ചിൻ’ പവർ; ബിജെപി