‘ഹരജി പിൻവലിച്ചാൽ വിഹിതം തരാമെന്ന് കേന്ദ്രം, ശരിയല്ലെന്ന് കേരളം’; വിശദമായ വാദം കേൾക്കും

വിഹിതം നൽകണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.

By Trainee Reporter, Malabar News
Minister KN Balagopal-
ധനമന്ത്രി കെഎൻ ബാലഗോപാൽ
Ajwa Travels

തിരുവനന്തപുരം: സാമ്പത്തിക തർക്കത്തിൽ കേന്ദ്രം യാതൊരുവിധ വിട്ടുവീഴ്‌ചക്കും തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വിഹിതം നൽകണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഹരജി പിൻവലിച്ചാലേ വിഹിതം തരികയുള്ളൂവെന്ന നിലപാട് ശരിയല്ല. കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതമാണ് ചോദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് കേരളം ചോദിക്കുന്നത്. മാർച്ച് 6, 7 തീയതികളിൽ സുപ്രീം കോടതിയിൽ വിശദമായ വാദം നടക്കുമെന്നും ബാലഗോപാൽ വ്യക്‌തമാക്കി. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ശബളവും പെൻഷനും നൽകാൻ പോലും സംസ്‌ഥാന സർക്കാർ ബുദ്ധിമുട്ടുകയാണെന്നും അതിനാൽ, അധിക കടമെടുപ്പ് അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.

കേന്ദ്ര സർക്കാർ രാഷ്‌ട്രീയ കൗശലമാണ് പ്രയോഗിക്കുന്നത്. പൊതുകടത്തിന്റെ 60 ശതമാനം കേന്ദ്രത്തിന്റേതാണ്. 26,000 കോടി രൂപ കടമെടുക്കാൻ അടിയന്തിര അനുവാദം വേണം. സംസ്‌ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കമെന്നും കേരളം വാദിക്കുന്നു.

എന്നാൽ, കേരളത്തിന്റെ ഹരജി നിലനിൽക്കുന്നതല്ലെന്നാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്. കേരളത്തിൽ മോശം ധനകാര്യനിർവഹണമാണ് നടക്കുന്നത്. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

അടിയന്തിര കടമെടുപ്പിന് കേരളത്തിന് അവകാശമില്ല. 15ആം ധനകാര്യ കമ്മീഷൻ കേരളത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്‌ഥാനമായി വിലയിരുത്തുന്നുവെന്നും കേന്ദ്രം വ്യക്‌തമാക്കി. കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി സംബന്ധിച്ചുള്ള സിഎജി, ധനകാര്യ കമ്മീഷൻ റിപ്പോർട്ടുകളും സംസ്‌ഥാന-കേന്ദ്ര കത്ത് ഇടപാടുകളും സത്യവാങ്മൂലത്തിനൊപ്പം നൽകിയിട്ടുണ്ട്.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് എഎഫ്‌ഡിയിൽ നിന്നെടുത്ത വായ്‌പ തിരിച്ചടക്കുന്നതിൽ 2014 മുതൽ കേരളം വീഴ്‌ച വരുത്തിയിരുന്നു. പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. കിഫ്‌ബി ഉൾപ്പടെയുള്ള ഏജൻസികൾ എടുത്ത വായ്‌പകൾ കൂടി ഉൾപ്പെടുത്തിയാൽ കേരളത്തിന്റെ കടം ഏറെ അധികമാകുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

Most Read| പ്രിയ വർഗീസിന്റെ നിയമനം; യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീം കോടതി നിരീക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE