മുംബൈ: കാണ്ഡിവാലിയിലെ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലിയിലെ ഭണ്ഡാര്‍ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
‘പുലര്‍ച്ചെ 4.15ഓടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടര്‍ന്നത്. ഉടന്‍ തന്നെ അറിയിപ്പ് കിട്ടി. അഗ്‌നിശമന സേന അപ്പോള്‍തന്നെ സ്‌ഥലത്തെത്തുകയും ചെയ്‌തു. 4.40ഓടെയാണ് അഗ്‌നി നിയന്ത്രണ വിധേയമാക്കിയത്. അതൊരു ചെറിയ തീപിടുത്തമായിരുന്നു’ എന്നാണ് അഗ്‌നിശമന സേന ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു എന്നും ആശുപത്രിയില്‍ എത്തുമ്പോഴേക്കും രണ്ട് പേര്‍ മരിച്ചുവെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. മൂന്നാമത്തെയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിൽസ നടക്കുന്നുണ്ടെങ്കിലും ഇയാളുടെ അവസ്‌ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അപകടമരണത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ് ചാര്‍കോപ് പൊലീസ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Read also: മന്‍ കി ബാത്ത്; അമിത് ഷായെയും നരേന്ദ്രമോദിയെയും വിമര്‍ശിച്ച് മഹുവ മൊയ്‌ത്ര