തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പിടിച്ചുതള്ളിയതായി ഇൻഡിഗോ എയർലൈൻസ് റിപ്പോർട്. ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇന്‍ഡിഗോ ഡിജിസിഎയ്‌ക്ക് പ്രാഥമിക റിപ്പോർട് കൈമാറി. പ്രതിഷേധിച്ചവരെ ക്യാബിന്‍ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും റിപ്പോര്‍ട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണം നടത്തും. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെക്കുറിച്ചും കമ്പനി അന്വേഷിക്കും. ഡയറക്‌ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പ്രത്യേക അന്വേഷണം നടത്തും.
ഫര്‍സീന്‍ മജീദ്, കെആര്‍ നവീന്‍ കുമാര്‍ എന്നിവരെ ഇപി ജയരാജന്‍ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ