മലപ്പുറം: നിലമ്പൂർ വണ്ടൂർ പൂങ്ങോട് മൈതാനത്താണ് അപകടം. മൽസരത്തിനിടെ താൽക്കാലിക സ്‌റ്റേഡിയം തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിച്ചു.
10ഓളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരിൽ മൂന്നുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലും പെട്ടും നിരവധിപേര്‍ക്ക് നിസാര പരിക്കുകൾ ഉണ്ടെന്നാണ് റിപ്പോർട്. സെവന്‍സ് ഫുട്‌ബോള്‍ മൽസരത്തിനിടെയാണ് താൽക്കാലിക ഗ്യാലറി തകര്‍ന്ന് വീണത്.
യുണെറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മൽസരത്തിനിടെ രാത്രി 10മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകര്‍ന്നു വീണത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.
Most Read: ഹാപ്പിനെസ് റിപ്പോർട്ടിൽ ഇത്തവണയും ഒന്നാമതെത്തി ഫിൻലൻഡ്