ലഖ്‌നൗ: ഹത്രസില്‍ ജാതി സംഘര്‍ഷം സൃഷ്‌ടിക്കാന്‍ വിദേശ ഇടപെടലുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്. യു.പിയില്‍ കലാപം ഉണ്ടാക്കാന്‍ 100 കോടി രൂപയുടെ സഹായം വിദേശത്തു നിന്ന് എത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്‌തമാക്കുന്നത്. ഇതില്‍ 50 കോടി രൂപ മൗറീഷ്യസില്‍ നിന്നാണ് വന്നതെന്നും ഇ ഡി പറയുന്നു.
ഫണ്ട് എവിടെ നിന്നെത്തി എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു. നേരത്തെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്ററ് ചെയ്‌തവർക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഫണ്ടെത്തിയത് എവിടെ നിന്നെന്ന് കണ്ടെത്തിയാല്‍ സംസ്‌ഥാനത്ത് നടക്കുന്ന സംഘര്‍ഷ അവസ്‌ഥയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് വാദിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ‘ അന്താരാഷ്‍ട്ര ഗൂഢാലോചന’ നടന്നതായുള്ള യു.പി പൊലീസിന്റെ നിഗമനത്തെ ശരി വെക്കുന്നതാണ് എൻഫോഴ്‌സ്‌മെൻറ് വാദം
എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ വാദങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് എൻഫോഴ്‌സ്‌മെന്റ് നടത്തുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു.
Read also: ഡെല്‍ഹി കലാപം; ആര്‍ എസ് എസിന് എതിരെ കുറ്റപത്രം