കോഴിക്കോട്: ജില്ലയിലെ വടകരയിൽ വിദേശമദ്യം കടത്താൻ ശ്രമിച്ചതിന് അന്തർസംസ്‌ഥാന തൊഴിലാളി അറസ്‌റ്റിൽ. പശ്‌ചിമബംഗാൾ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്‌റ്റിലായത്. 40 കുപ്പി വിദേശമദ്യവുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനെയാണ് ഇയാളെ പിടികൂടിയത്.
അഴിയൂര്‍ ചെക്ക് പോസ്‌റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ അറസ്‌റ്റിലായത്. തുടർന്ന് വടകര ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റമാന്‍ഡ് ചെയ്‌തു. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also: വിചാരണ നിർത്തിവെക്കണം; മധുവിന്റെ കുടുംബം ഹൈക്കോടതിയിൽ