തിരുവനന്തപുരം: അമിതമായി വായ്‌പ എടുക്കുന്നത് കേരളത്തിനു ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ ഡിജിറ്റൽ വിപ്ളവം തിരിച്ചടിയുണ്ടാക്കും. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
വീണ്ടു വിചാരമില്ലാത്ത നോട്ടു നിരോധനം ഉണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്‌മ വർധിച്ചു. ദരിദ്രർക്കു പിന്തുണ നൽകുന്നത് പോലെയുള്ള പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ സമ്പദ് വ്യവസ്‌ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
Read Also: കുവൈറ്റിൽ എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ; 5 വിഭാഗങ്ങള്‍ക്ക് ഇളവ്; സർക്കുലർ