കൊളംബോ: ശ്രീലങ്കയിൽ ഇന്ധനവിലയിൽ ഒറ്റദിവസം കൊണ്ട് വലിയ കുതിച്ചുചാട്ടം. പെട്രോൾ വിലയിൽ 77 രൂപയുടേയും, ഡീസൽ വിലയിൽ 55 രൂപയുടേയും വർധനയാണ് ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ധനവിലയിൽ കനത്ത വർധനവ് ഉണ്ടാകുന്നത്.
ഇതോടെ ശ്രീലങ്കയിൽ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 254 രൂപയും(76.2 ഇന്ത്യൻ രൂപ), ഒരു ലിറ്റർ ഡീസലിന് 176 രൂപയുമാണ്(52.8 ഇന്ത്യൻ രൂപ) വില. അതേസമയം ലങ്കയിലെ കറന്‍സിക്ക് ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ്. ഒരു ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 3.30 ലങ്കന്‍ രൂപ വേണം.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹസ്‌ഥാപനമായ ലങ്ക ഐഒസി ഡീസലിന് 50 രൂപയും പെട്രോളിന് 75 രൂപയും വര്‍ധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ലങ്കയിൽ ഇന്ധനവിലയിൽ വലിയ വർധന ഉണ്ടായിരിക്കുന്നത്.
Read also: കോവിഡ് നാലാം തരംഗം; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്