തിരുവനന്തപുരം: പെട്രോളിനും ഡീസലിനും 50 രൂപയേക്കാൾ കുറയുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 50 രൂപക്ക് പെട്രോള്‍ കിട്ടുമെന്ന ബിജെപി വാഗ്‌ദാനം ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രോളുകളായി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ജിഎസ്‌ടിയിലേക്ക് പെട്രോളിയം ഉൽപന്നങ്ങളെ ഉള്‍പ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ സമവായത്തിൽ എത്തുകയാണെങ്കില്‍ 50 രൂപയേക്കാള്‍ കുറവില്‍ പെട്രോളും ഡീസലും കിട്ടും. ട്രോളുകളുടെ പിന്നാലെ പോവുകയല്ല, മറിച്ച് പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിലവില്‍ കേന്ദ്രം പെട്രോളിനും ഡീസലിനുമായി നികുതി ഇനത്തില്‍ അഞ്ചും പത്തും രൂപയാണ് കുറച്ചിരിക്കുന്നത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് 5 രൂപക്ക് പുറമേ 1.30 രൂപ കൂടി കുറയും. ഡീസലിന് ആകെ 12.27 രൂപയും.
കേന്ദ്രം ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു നികുതി. എന്നാല്‍ 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് ഡീസലിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. ഇപ്പോള്‍ ഇളവിനു ശേഷവും പെട്രോളിന്റെ കേന്ദ്ര നികുതി അതിന്റെ മൂന്നിരട്ടിയാണ്, ഡീസലിന്റേത് ആറിരട്ടിയും.
Most Read: ദുരഭിമാന മർദ്ദനം; മിഥുന്റെ ചികിൽസ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ