ന്യൂഡെൽഹി: ഫ്യൂച്ചർ കൂപ്പൺ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആമസോൺ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്‌ഥർക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്. സംഭവത്തിൽ ഫ്യൂച്ചർ ഗ്രൂപ്പിനും ഇഡി നോട്ടീസ് ലഭിച്ചുവെന്ന് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു.
ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിലെ ഇരു കക്ഷികളെയും വിളിപ്പിക്കാൻ ഇഡി തീരുമാനിച്ചതെന്നാണ് സൂചന.
1400 കോടിയോളം രൂപയുടെ ഇടപാടാണ് അന്വേഷണത്തിന് ആധാരം. ഇതിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നത്.
നോട്ടീസ് ലഭിച്ചകാര്യം ആമസോൺ ഇന്ത്യയുടെ ഉന്നതവൃത്തങ്ങൾ സ്‌ഥിരീകരിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ ഫ്യൂച്ചർ ഗ്രൂപ്പ് ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും, ആമസോണും തമ്മിൽ ഫ്യൂച്ചർ കൂപ്പൺ ഇടപാടുമായി ബന്ധപ്പെട്ട നിയമപോരാട്ടം നടക്കുന്ന വേളയിലാണ് ഇഡിയുടെ നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.
Read Also: ദൃശ്യവിസ്‌മയം ഒരുക്കി ‘മരക്കാര്‍’; മൂന്നാമത്തെ ടീസര്‍ കാണാം