ഗെയിൽ പൈപ്പ്ലൈൻ മൂന്നാംഘട്ടം; ഉടൻ കമ്മീഷൻ ചെയ്യും

By Staff Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ മൂന്നാംഘട്ടം കമ്മീഷനിംഗിന് സജ്‌ജമായി. നിര്‍മാണം തിങ്കളാഴ്‌ച വൈകീട്ടോടെ പൂര്‍ത്തീകരിച്ചു. അന്തിമ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുന്നു. പെസോയുടെ അനുമതി ലഭിച്ചാല്‍ മെയ് അവസാനത്തോടെ പൈപ്പ്ലൈനില്‍ ഗ്യാസ് നിറച്ചുതുടങ്ങും.

പാലക്കാട് കൂറ്റനാടുമുതല്‍ വാളയാര്‍വരെ നീളുന്ന പൈപ്പുലൈനിന്റെ (94 കിലോമീറ്റര്‍) സാങ്കേതിക നിര്‍മാണമാണ് തിങ്കളാഴ്‌ച വൈകിട്ടോടെ പൂര്‍ത്തിയായത്.ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡിനാണ് ആദ്യം ഇന്ധനം നല്‍കുന്നത്. പൈപ്പ്ലൈനിന്റെ സുരക്ഷാ പരിശോധനകള്‍ നടക്കുകയാണ്.

ഗ്യാസ് നിറക്കുന്നതിനേക്കാള്‍ 150 ശതമാനം അധികമര്‍ദത്തില്‍ വെള്ളം നിറച്ചുള്ള ഹൈഡ്രോ ടെസ്‌റ്റിങ് ഉള്‍പ്പെടെയുള്ള പരിശോധനകളാണ് നടത്തിയത്. പൈപ്പ്ലൈന്‍ ജോയിന്റിലോ മറ്റോ തകരാറുണ്ടെങ്കില്‍ ലീക്കുണ്ടായാല്‍ കണ്ടെത്താനാകും.

തുടര്‍ന്ന് പൈപ്പുലൈനില്‍നിന്നുള്ള വെള്ളം നീക്കി ഈര്‍പ്പം കളഞ്ഞു. പിന്നീട് കംപ്രസര്‍ ഉപയോഗിച്ച് പൈപ്പ്ലൈന്‍ ഉണക്കി. പൊടിവിമുക്‌തമാക്കാന്‍ വാക്വം ഡ്രൈയിങ്ങും നടത്തി. ഇലക്ട്രോണിക് ജോമെട്രി പിഗ്ഗിങ് ഉപയോഗിച്ച് കേടുപാടുകളും പരിശോധിച്ചു.

കൊച്ചിയിലെ വ്യവസായശാലകള്‍ക്ക് പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പ്ലൈന്‍ വിന്യാസമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഇത് 2010ല്‍ തുടങ്ങി 2013 ആഗസ്‌റ്റ് 25ന് കമ്മീഷന്‍ ചെയ്‌തു. രണ്ടാംഘട്ടമായ കൊച്ചി-മംഗളൂരു പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ചിന് നാടിന് സമര്‍പ്പിച്ചിരുന്നു. ഗെയിൽ പൈപ്പ്ലൈന്‍ കേരളത്തിലൂടെ പോകുന്നത് 510 കിലോമീറ്ററാണ്.

Read Also: കോവിഡ് പ്രതിസന്ധി; കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE