മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി. പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ് കൂട്ട ബലാൽസംഗത്തിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തത്.
പെണ്‍കുട്ടിയുടെ ആത്‌മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേരാണ് പ്രതികൾ. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ട്യൂഷന്‍ ക്ളാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌തത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് ബലാൽസംഗത്തിന് ഇരയായത് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്‌ഥയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു.
സംഭവത്തിലെ പ്രതികളുടെ നാലുപേരുടെയും പേരുകളും പെൺകുട്ടിയുടെ ആത്‌മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ലഖാഹന്‍, വികാസ് എന്നീ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയതത്. മറ്റു രണ്ട് പേരെ പിടികൂടുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
Kerala News: ശബരിമല വിഷയത്തിൽ നിയമ നിർമാണത്തിന് പരിമിതിയുണ്ടെന്ന് വി മുരളീധരൻ