കോഫെപോസ ചുമത്തി; സ്വപ്‌നയും സന്ദീപും കരുതല്‍ തടങ്കലിലേക്ക്

By News Desk, Malabar News
Swapna-suresh,-sandeep-nair_2020-Sep-22
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ കോഫെപോസ നിയമം ചുമത്തി. മുഖ്യപ്രതി സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും എതിരെയാണ് കോഫെപോസ ചുമത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫെപോസ നിയമം ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോഫെപോസ പ്രകാരം കേസെടുത്താല്‍ പ്രതികളെ കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ട്. കോഫെപോസ ചുമത്തി ഒരു വര്‍ഷം തടവില്‍ വക്കാന്‍ ആവശ്യപ്പെട്ട് സമിതിക്കു മുമ്പാകെ കസ്‌റ്റംസ്‌ പ്രിവന്റീവ് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്ന കസ്‌റ്റംസ്‌ വാദം അംഗീകരിച്ചാണ് നടപടി.

സ്വപ്‌ന സുരേഷിനും സന്ദീപിനുമെതിരെ കോഫെപോസ ചുമത്താന്‍ അഭ്യന്തര സെക്രട്ടറിയാണ് അനുമതി നല്‍കിയത്. ഇതേ തുടര്‍ന്ന് സ്വപ്‌നയെ കസ്‌റ്റഡിയില്‍ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തി. സ്വപ്‌നയേയും സന്ദീപിനേയും കസ്‌റ്റഡിയില്‍ വാങ്ങുന്ന കസ്‌റ്റംസ്‌ ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

National News: ‘മന്‍ കി ബാത്തി’ലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി

നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫെപോസ (COFEPOSA). സ്‌ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതില്‍ നിന്ന് തടയാന്‍ വിചാരണ കൂടാതെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. കോഫെപോസ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE