തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മുൻ എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു. പ്രിയ വർഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിപ്പിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.
ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്‌റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷാപാതം അംഗീകരിക്കില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സർവകലാശാല മലയാളം ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്‌ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്‌റ്റ്. എന്നാൽ, ആവശ്യത്തിന് അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ടവിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്നാണ് ആരോപണം ഉയർന്നത്. സിമിലാരിറ്റി ചെക്കിങ് ഉള്ളതിനാൽ നിയമനം വൈകുന്നതെന്നായിരുന്നു കണ്ണൂർ സർവകലാശാല വിസിയുടെ പ്രതികരണം. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഇതിനിടെയാണ് ഗവർണറുടെ ഇടപെടൽ.
Most Read: വസ്‌ത്രം ലൈംഗിക പ്രകോപനം സൃഷ്‌ടിച്ചു; വിചിത്ര പരാമര്‍ശവുമായി ജഡ്‌ജി എസ് കൃഷ്‌ണകുമാർ