താനൂര്‍: സമൂഹ മാദ്ധ്യമങ്ങള്‍ വഴി രണ്ടായിരത്തോളം സ്‍ത്രീകളെ ശല്യം ചെയ്‌ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാല് വര്‍ഷത്തോളമായി ഇയാള്‍ അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി സ്‍ത്രീകളെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
സ്‍ത്രീയാണെന്ന വ്യാജേന നാല് ദിവസം ചാറ്റ് ചെയ്‌ത് വരുത്തിയിരുന്നു അറസ്‌റ്റ്. പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്‍ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്‍ത്രീകളെ ശല്യം ചെയ്യുന്നവർ നിരീക്ഷണത്തില്‍ ആണെന്നും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്നും താനൂര്‍ സിഐ പി പ്രമോദ് പറഞ്ഞു. സീനിയര്‍ സിപിഒ സലേഷ് കാട്ടുങ്ങല്‍, സിപിഒ വിമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്‌റ്റ് നടന്നത്.
Read also: നവജാത ശിശുവിന്റെ മരണം; മാതാവിനെ ചോദ്യം ചെയ്യും