ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരുടെ റിമാൻഡ് റിപ്പോർട് പുറത്ത്. മതസ്‌പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിലെ 24 മുതൽ 27 വരെയുള്ള പ്രതികൾ കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തൃപ്പൂണിത്തറ മണ്ഡലം എസ്‌ഡിപിഐ സെക്രട്ടറി സുധീറിന് കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതിൽ പങ്കുണ്ട്. കുട്ടിയുടെ പിതാവായ അസ്‌കറിന്റെ അടുത്ത സുഹൃത്തായ സുധീർ ഇവരുടെ പള്ളുരുത്തിയിലെ വീട്ടിലെ സന്ദർശകനായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയോടൊപ്പം പിതാവും പിഎഫ്ഐ റാലിയിൽ മുദ്രാവാക്യം ഏറ്റ് ചൊല്ലിയിരുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ സഹായിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
ഗ്യാൻ വ്യാപി, ബാബറി മസ്‌ജിദ് വിഷയങ്ങൾക്ക് പുറമെ ഗുജറാത്ത് കലാപത്തിന്റെ വിവരങ്ങളും മറ്റിടങ്ങളിലേക്ക് പകർത്തി ഇരു മതവിഭാഗങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട് വ്യക്‌തമാക്കുന്നു.
Most Read: സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ