ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍

By Staff Reporter, Malabar News
malabarnews-hardik-jignesh
Hardik Patel,Jignesh Mevani
Ajwa Travels

അഹമ്മദാബാദ്: ഹത്രസില്‍ കൊല്ലപ്പെട്ടെ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗുജറാത്തില്‍ റാലി നടത്താനിരിക്കെ എംഎല്‍എ ജിഗ്‌നേഷ് മെവാനിയേയും ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേലിനേയും വീട്ടു തടങ്കലിലാക്കി പോലീസ്. ഗുജറാത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അമിത് ചാവ്ദയും വീട്ടുതടങ്കില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

താന്‍ വീട്ടു തടങ്കലിലാണെന്നും മുറി വിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ജിഗ്‌നേഷ് മെവാനി ട്വീറ്റ് ചെയ്‌തു. “ഞാന്‍ വീട്ടുതടങ്കലിലാണ്, ഗുജറാത്തിലെ ജനാധിപത്യത്തിന്റെ നാശമാണ് ഇത്, ഹത്രസ് ഇരക്ക് നീതി തേടുന്ന റാലിയില്‍ പങ്കെടുക്കാന്‍ എന്നെ അനുവദിക്കുന്നില്ല. എന്നെ അഹമ്മദാബാദില്‍ തടഞ്ഞുവച്ചു, എന്റെ മുറിയില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുന്നില്ല,”- ജിഗ്‌നേഷ് മെവാനി ട്വീറ്റ് ചെയ്‌തു. ഹര്‍ദിക് പട്ടേലിനും റാലിയില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹത്രസ് ഇരക്ക് നീതി തേടി വിവിധ സന്നദ്ധ സംഘടനകളാണ് അഹമ്മദാബാദില്‍ ചെറുത്തുനില്‍പ്പ് റാലി സംഘടിപ്പിച്ചത്. റാലിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് അമിത് ചാവ്ദ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതൊരു രാഷ്‌ട്രീയ റാലിയല്ലെന്നും ഗുജറാത്തിലും രാജ്യത്തുടനീളവും സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഏവരും റാലിയുടെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

റാലിക്ക് രാഷ്‌ട്രീയ നിറം നല്‍കരുതെന്നും വിവിധ സന്നദ്ധ സംഘടനകളാണ് റാലി നടത്തുന്നതെന്നും ഹര്‍ദിക് പട്ടേലും നേരത്തെ പറഞ്ഞിരുന്നു.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE