കനത്ത മഴ; മുംബൈയിൽ കെട്ടിടം തകർന്ന് വീണ് 9 മരണം

By Trainee Reporter, Malabar News
building collapses in Mumbai 9 killed
Representational image
Ajwa Travels

മുംബൈ: കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്ന് വീണ് 9 മരണം. 8 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലാഡിന് സമീപം മൽവാനി മേഖലയിലെ ഇരുനില കെട്ടിടമാണ് ബുധനാഴ്‌ച രാത്രി 11.10ഓടെ തകർന്ന് വീണത്. പരിക്കേറ്റവരെ ബിഡിബിഎ മുനിസിപ്പൽ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടസമയത്ത് കുട്ടികളടക്കം നിരവധി പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. 15 പേരെ ഇതിനോടകം രക്ഷപെടുത്തി. കൂടുതലാളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയമുള്ളതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്തെ 3 സമാന കെട്ടിടങ്ങൾ ഗുരുതര സാഹചര്യത്തിലാണ് ഉള്ളതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും കോർപറേഷൻ വ്യക്‌തമാക്കി.

അതേസമയം, കനത്ത മഴ തുടരുന്ന മുംബൈയില്‍ അടുത്ത 4 ദിവസത്തേക്ക് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കണ്‍ കിനാര്‍പറ്റി, മുംബൈ എന്നിവിടങ്ങളില്‍ അടുത്ത 4 ദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്‌ഥാ വിഭാഗം അറിയിച്ചു. ശക്‌തമായ മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പൊതുസ്‌ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്‌ത്‌ നീക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. മഴയും വെള്ളക്കെട്ടും കാരണം ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്‌ചിമ ബംഗാള്‍ എന്നീ സംസ്‌ഥാനങ്ങളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

Read also: നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE