ബെർലിൻ: കനത്ത മഴയിലും പ്രളയത്തിലും ജർമനിയിൽ വ്യാപക നാശ നഷ്‌ടം. ഇതുവരെ 19 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തിൽ അനേകം പേർ വീടുകളുടെ മേൽക്കൂരയിൽ കുടുങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
പടിഞ്ഞാറൻ പ്രവിശ്യയായ യൂസ്‌കിര്‍ഷെനില്‍ മാത്രം എട്ട് പേര്‍ മരിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് ഉദ്യോഗസ്‌ഥരും മരണപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കാറുകൾ ഒഴുകി പോകുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.
കൂടാതെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രക്ഷ തേടി വീടുകളുടെ ടെറസില്‍ അഭയം പ്രാപിച്ച അമ്പതോളം പേര്‍ കുടുങ്ങി കിടക്കുകയാണ്. പ്രദേശത്ത് ആറോളം വീടുകള്‍ പൂര്‍ണമായും തകർന്നു. ഇന്റർനെറ്റ്, ഫോൺ ബന്ധം താറുമാറായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അതേസമയം പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലായതിനാൽ മരണസംഖ്യ ഉൾപ്പടെയുള്ള നാശ നഷ്‌ടങ്ങൾ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. റൈൻ സീഗ് പ്രവിശ്യയിലെ സ്‌റ്റെയിന്‍ബാഷല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
Most Read: ജിഎസ്‌ടി വിഹിതമായി കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 4500 കോടി; ധനമന്ത്രി