കാസർഗോഡ്: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ക്ളേസ് ആൻഡ് സെറാമിക്‌സിന്റെ പുതുക്കൈ യൂണിറ്റിൽ ഹൈടെക്ക് കയർ ഫാക്‌ടറി സ്‌ഥാപിക്കും. സെപ്റ്റംബർ രണ്ടാംവാരം പ്രവർത്തനം തുടങ്ങും. ഹൈടെക് കയർ യൂണിറ്റിന്റെ രണ്ടാമത്തെ യൂണിറ്റാണിത്. പഴയങ്ങാടിയിൽ ഒരു ഫാക്‌ടറി നിലവിലുണ്ട്.
പുതുക്കൈയിൽ 3.3 കോടി രൂപ ചിലവിലാണ് പദ്ധതി ആരംഭിക്കുന്നത്. ദിവസം 60,000 തൊണ്ട് അടിച്ച് ചകിരിയാക്കി മാറ്റാനാകും. രണ്ടു ഷിഫ്റ്റ് പ്രവർത്തിച്ചാൽ മാസം 30 ലക്ഷം തൊണ്ട് ആവശ്യമായി വരും. കർഷകർക്കും ഇത് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ. ഇവിടെയുണ്ടാക്കുന്ന മുഴുവൻ ചകിരിയും മൊത്തമായി കയർഫെഡ് തന്നെ വാങ്ങും.
ചെറിയ നാരും ചകിരിച്ചോറും ഉപയോഗിച്ച് ബെഡ്, വളം എന്നിവയുണ്ടാക്കുന്ന യൂണിറ്റും അടുത്ത ഘട്ടത്തിൽ സ്‌ഥാപിക്കും. കുടുംബശ്രീ യൂണിറ്റുകൾ, സഹകരണ സ്‌ഥാപനങ്ങൾ, കർഷകർ എന്നിവിടങ്ങളിൽ നിന്നും തൊണ്ട് ശേഖരിക്കാനാണ് തീരുമാനം. തെങ്ങ് കർഷകരെയും ചെറുകിട കയർ സംരംഭകരെയും സൊസൈറ്റികളെയും നേരിട്ട് സഹായിക്കാനും പദ്ധതിയുണ്ട്.
Read Also: സംസ്‌ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ