ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നാളെ ഡെൽഹിയിലെത്താനാണ് സിദ്ധുവിന് നൽകിയ നിർദ്ദേശം. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്തും ചർച്ചകളിൽ പങ്കെടുക്കും.
കഴിഞ്ഞ മാസം 28നാണ് സിദ്ദു ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയത്. അതിനുശേഷം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി ചർച്ചക്ക് സിദ്ദു തയ്യാറായെങ്കിലും ഡിജിപി, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടിൽ സിദ്ദു ഉറച്ചു നിൽക്കുകയാണ്. ഇതിനെ തുടർന്ന് സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പും ചരൺജിത് സിംഗ് നൽകിയിരുന്നു.
പിന്നീട് രണ്ട് വട്ടം കൂടി ചരൺജിത് സിംഗ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയെങ്കിലും സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന ചർച്ച നിർണായകമാകും.
Read Also: കെപിസിസി അന്തിമ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും