സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

കൊച്ചി: സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓരോ റോഡിലും വാഹനം ഓടിക്കാവുന്ന പരമാവധി വേഗത രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹരജി വ്യക്‌തമാക്കിയിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി നടപടി.

മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഒരോ റോഡിലും വിവിധ വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്‌തമാക്കിയുള്ള ബോര്‍ഡുകള്‍ സ്‌ഥാപിക്കണം. എന്നാല്‍ കേരളത്തിലെ റോഡുകളില്‍ ഇത്തരത്തിലുള്ള ബോര്‍ഡ് കുറവാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

മോട്ടോര്‍ വാഹന നിയമം പാലിക്കാതെ അമിത വേഗതക്ക് മാത്രം പിഴ ഈടാക്കുന്നതിനെ അഡ്വ. സിജു ചോദ്യം ചെയ്‌തു. റോഡിലെ പരമാവധി വേഗതയെക്കുറിച്ച് അറിയാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളാണ് സ്‌പീഡ് ക്യാമറകളില്‍ കുടുങ്ങുന്നതെന്നും ഇത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുകയാണെന്നും സിജു കമലാസനന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

മാത്രവുമല്ല മോട്ടോര്‍ വാഹന ചട്ടമനുസരിച്ച് പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും സിജു ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഈ വിഷയങ്ങളെല്ലാം പരിശോധിച്ചാണ് മോട്ടോര്‍ വാഹന ചട്ടമനുസരിച്ച് പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

Read Also: ബംഗാളില്‍ അല്‍-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്‌തിയെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE