ഹിജാബ് വിലക്ക്; വിദ്യാർഥി പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ

By News Desk, Malabar News
Ajwa Travels

ഉഡുപ്പി: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാത്തതിനെതിരെ വിദ്യാർഥികൾ സമരം നടത്തുന്ന ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഗവൺമെന്റ് പിയു കോളജിന് സമീപം മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ. ആയുധങ്ങളുമായെത്തിയ അഞ്ച് പേരിൽ മൂന്ന് പേർ സംഭവസ്‌ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

സംഭവത്തിൽ കുന്ദാപൂർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കുന്ദാപൂരിനടുത്തുള്ള ഗംഗോല്ലി ഗ്രാമത്തിൽ നിന്നുള്ള ഹാജി അബ്‌ദുൾ മജീദ്, റജ്‌ജാബ് എന്നിവരാണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച ഉഡുപ്പിയിലെ കുന്ദാപൂർ ഏരിയയിലെ കോളജിൽ ഹിജാബ് ധരിച്ച വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം നടന്നത്.

സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിച്ച യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നും മറ്റ് മതപരമായ ആചാരങ്ങൾ കോളജുകളിൽ അനുവദിക്കില്ലെന്നും കാണിച്ച് യൂണിവേഴ്‌സിറ്റിക്ക് വിദ്യാഭ്യാസ ബോർഡ് സർക്കുലർ പുറത്തിറക്കിയിരുന്നു. വിഷയത്തിൽ കോൺഗ്രസും ബിജെപിയും പരസ്‌പരം കടന്നാക്രമിക്കുന്നതോടെ പ്രതിഷേധം രാഷ്‌ട്രീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്.

Also Read: ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE