റിയാദ്: സൗദി തലസ്‌ഥാനമായ റിയാദിന് നേരെ ശനിയാഴ്‍ച രാത്രിയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതികള്‍ ഏറ്റെടുത്തു. ബാലിസ്‌റ്റിക് മിസൈലുകളും പതിനഞ്ചോളം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വ്യോമാക്രമണത്തില്‍ ഒരു വീട് തകര്‍ന്നിരുന്നു. റിയാദിന് പുറമെ ഖമീസ് മുശൈത്തിലും ആക്രമണമുണ്ടായി. അതേസമയം കൂടുതല്‍ ആക്രമണം നടത്തുമെന്നും ഹൂതികള്‍ മുന്നിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ അറബ് സഖ്യസേന തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
National News: സിപിഎമ്മും കോണ്‍ഗ്രസും കൈകോർത്ത് കൂറ്റൻറാലി; ബംഗാളില്‍ പ്രചാരണത്തിന് തുടക്കം