ന്യൂഡെൽഹി: കോൺഗ്രസ് നേതൃത്വത്തിന് എതിരായ നിലപാടിൽ ഉറച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. നേതൃത്വം ഇല്ലാതെ എങ്ങനെയാണ് ഒരു ദേശീയ പാർട്ടിക്ക് മുന്നോട്ട് പോകാനാകുകയെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“തനിക്ക് പ്രസിഡണ്ട് സ്‌ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് ഒന്നരവര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ നിന്നുള്ളയാളെ ആ സ്‌ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷക്കാലം ഒരു നേതൃത്വമില്ലാതെ എങ്ങനെയാണ് ദേശീയ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകുക?”- അദ്ദേഹം ചോദിച്ചു.
2017ല്‍ രാഹുല്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത് തിരഞ്ഞെടുപ്പിലൂടെയാണ്. കഴിഞ്ഞ ജൂലൈ 30ന് കോണ്‍ഗ്രസിന്റെ പാർലമെന്റ് അംഗങ്ങളെല്ലാം ചേര്‍ന്ന് ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി. അതിൽ നേതൃത്വ തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഞാന്‍ ഉന്നയിച്ചു. പിന്നീട് ഓഗസ്‌റ്റിൽ ഞങ്ങള്‍ 23 പേര്‍ ഇതേ ആവശ്യം ഉന്നയിച്ച് കത്തെഴുതി.
Breaking on @IndiaToday : @KapilSibal speaks out on tv for the first time on Cong crisis: ‘I stand by my comments: Cong is not an effective oppn at the moment to BJP; we don’t have a full time president, we don’t even have a conversation on why we are losing!’ #SibalExclusive
— Rajdeep Sardesai (@sardesairajdeep) November 20, 2020
എന്നാൽ അതിന് ശേഷവും ഒരു കാര്യവും പിന്നീട് സംസാരിച്ചില്ല. ആരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. പാര്‍ട്ടി ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് വേണം.ഞങ്ങളുടേത് ഗാന്ധി കുടുംബത്തിനെതിരായ വിമത നീക്കങ്ങളല്ല. എന്റെ പ്രസ്‌താവനകൾ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്ന് ആരോ പറഞ്ഞു. പാര്‍ട്ടി മോശം പ്രകടനം നടത്തുമ്പോൾ എനിക്കും വേദനിക്കും. കാരണം ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോടിക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് ഞാന്‍ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബംഗളൂര് കലാപം; സമ്പത്ത് രാജ് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍