ന്യൂ ഡെൽഹി: ഐക്യരാഷ്ട്ര സഭയെ (യുഎൻ) വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നിന്റെ സ്ഥിരാഗംത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യ പുറത്തു നിൽക്കേണ്ടി വരുമെന്ന് മോദി ചോദിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എവിടെയാണ് നിൽക്കുന്നതെന്നും മോദി ചോദിച്ചു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദിയുടെ പരാമർശം.
“ഞങ്ങൾ ദുർബലരായിരുന്നപ്പോൾ ലോകത്തെ ബുദ്ധിമുട്ടിച്ചില്ല. ഞങ്ങൾ ശക്തരായപ്പോൾ ലോകത്തിന് ഒരു ഭീഷണിയായില്ല. എത്രകാലമാണ് ഞങ്ങൾ കാത്തിരിക്കേണ്ടത്? ഇന്ത്യ യുഎൻ സമാധാന സംരക്ഷണത്തിനായി സൈനികരെ അയച്ചിട്ടുണ്ട്, ഏറ്റവും കൂടുതൽ സൈനികരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ആശയങ്ങളും ഇന്ത്യയുടെ പ്രധാന തത്ത്വങ്ങളും സമാനമാണ്. വസുദേവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്നതാണ് ഇന്തയുടെ തത്ത്വം. ലോക ക്ഷേമത്തെക്കുറിച്ച് ഇന്ത്യ എല്ലായ്പ്പോഴും ചിന്തിച്ചിട്ടുണ്ട്,”- പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്ന് ഈ വർഷത്തെ പൊതുസഭാ സമ്മേളനം കൂടുതലായും ഓൺലൈൻ വഴിയാണ് നടത്തപ്പെടുന്നത്. നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരിക്കുന്ന മോദിയുടെ വിഡിയോ സന്ദേശമാണ് പ്രക്ഷേപണം ചെയ്യുന്നത്.
Kerala News: ബിജെപിക്ക് മുമ്പിൽ കീഴടങ്ങില്ല, ഭയപ്പെടുത്താൻ നോക്കേണ്ട; കോടിയേരി
കോവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എവിടെയാണ് നിൽക്കുന്നതെന്ന് മോദി ചോദിച്ചു. രോഗപ്രതിരോധത്തിനായി ക്രിയാത്മകമായി എന്ത് ഇടപെടലുകളാണ് യുഎൻ നടത്തിയത്? ഭീകരാക്രമണത്തിൽ രക്തപ്പുഴകൾ ഒഴുകിയപ്പോൾ യുഎൻ എന്താണ് ചെയ്തത്? യുഎൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാകണം. യുഎന്നിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിൽ ഏറെ അഭിമാനമുണ്ട്. ഈ ചരിത്ര നിമിഷത്തിൽ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിഷമങ്ങൾ പങ്കുവക്കാനാണ് ഞാൻ വന്നിരിക്കുത്. ഐക്യരാഷ്ട്ര സഭയിൽ പരിഷ്ക്കരണം ആവശ്യമാണ്, അത് സംഭവിക്കാൻ ഇന്ത്യ കാത്തിരിക്കുകയാണ്.
ഈ മാഹാമാരിക്കാലത്തും 150 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി അവശ്യ മരുന്നുകൾ കയറ്റി അയച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വാക്സിൻ നിർമ്മാണവും വിതരണശേഷിയും ഈ പ്രതിസന്ധിക്കെതിരെ പോരാടുന്ന എല്ലാവർക്കും സഹായകമാകുമെന്ന് ലോകത്തിന് ഉറപ്പു നൽകുന്നു,- മോദി പറഞ്ഞു.
Also read: സമരം ശക്തമാക്കി കർഷകർ; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ദാക്കി
വെള്ളിയാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗത്തിൽ ജമ്മു-കശ്മീര്
ഉൾപ്പെടെയുള്ള ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പറഞ്ഞതിൽ പ്രതിഷേധിച്ച് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു.