കൊച്ചി: ഉപ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ തൃക്കാക്കരയെ ഇന്ത്യയിലെ അറിയപ്പെടുന്ന ഐടി ഹബ്ബ് ആക്കുമെന്ന് വാഗ്‌ദാനം. ബിജെപി സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണനാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്രവുമായുള്ള തന്റെ ബന്ധം ഇതിനായി ഉപയോഗിക്കാനാകുമെന്നും എഎൻ രാധാകൃഷ്‌ണൻ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിയ ശേഷമായിരുന്നു തൃക്കാക്കരയിൽ ബിജെപിയുടെ സ്‌ഥാനാർഥിയായി എഎൻ രാധാകൃഷ്‌ണൻ എത്തിയത്.
പക്ഷേ പ്രഖ്യാപനം വൈകിയതിൽ പ്രശ്‌നമില്ലെന്ന് രാധാകൃഷ്‌ണൻ പറയുന്നു. മണ്ഡലത്തിലെ പരിചയങ്ങൾ ഗുണമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി സ്‌ഥാനാർഥി.
ഇന്ധന വില വർധന കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസും സിപിഎമ്മും ആയുധമാക്കുമ്പോൾ അതേവിഷയം തന്നെയാണ് മണ്ഡലത്തിൽ ബിജെപിയും ആയുധമാക്കുന്നത്. ഇന്ധന വിലവർധനവും തിരഞ്ഞെടുപ്പിൽ ചർച്ചയാകണമെന്നും അതിൽ പ്രതി സംസ്‌ഥാന സർക്കാരാണെന്നും എ.എൻ രാധാകൃഷ്‌ണൻ ആരോപിച്ചു.
Read Also: മുല്ലപ്പെരിയാർ; മേൽനോട്ട സമിതിയുടെ ആദ്യ സന്ദർശനം ഇന്ന്