തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പാറശാല പരശുവയ്‌ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പാറശാല ആടുവളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്‌ഥാപനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും വിപുലീകരണ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
കര്‍ഷകര്‍ക്ക് ആട്ടിന്‍കുട്ടികളെ ഇവിടെനിന്ന് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. ബുക്ക് ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തിലാണ് വിതരണം. 5,000 ആട്ടിന്‍കുട്ടികളുടെ ബുക്കിങ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
ബുക്ക് ചെയ്‌ത കര്‍ഷകര്‍ക്ക് സമയബന്ധിതമായി ആട്ടിന്‍കുട്ടികളെ ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ ബുക്കിങ്ങിനുമുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പാറശാല ആടുവളര്‍ത്തല്‍ കേന്ദ്രത്തിൽ മലബാറി ആടുകളെയാണ് ഉൽപാദിപ്പിക്കുന്നത്.
Most Read: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്‌പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കും