ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മൽസരിക്കുന്ന വനിതാ സ്‌ഥാനാർഥിക്ക് എതിരായ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്‍ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കമൽനാഥിന്റെ പരാമർശത്തിൽ ശക്‌തമായി അപലപിക്കണമെന്നും എത്രയും വേഗം പാർട്ടിയുടെ സ്‌ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്നും ചൗഹാൻ കത്തിൽ ആവശ്യപ്പെട്ടു. കമൽനാഥിനെതിരെ പ്രതികരിക്കുന്നില്ലെങ്കിൽ, താങ്കളും അദ്ദേഹം നടത്തിയ പ്രസ്‌താവനക്ക് അനുകൂലമാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും ചൗഹാൻ പറഞ്ഞു.
MP CM Shivraj Singh Chouhan writes to Congress president Sonia Gandhi over party leader Kamal Nath’s “item” remark.
“Immediately remove him from all party posts & strongly condemn his statement. If you fail to react, I’ll be compelled to believe that you support it,” it states. https://t.co/NHCJI1AFRX pic.twitter.com/2fvoFOId5N
— ANI (@ANI) October 19, 2020
നവംബറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദാബ്രയിൽ നടന്ന യോഗത്തിനിടെയാണ് കമൽനാഥ് ബിജെപി സ്‌ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ തിരിഞ്ഞത്. ഒരു ‘ഐറ്റ’മായ എതിർ സ്‌ഥാനാർഥിയെ പോലെയല്ല തങ്ങളുടെ സ്‌ഥാനാർഥിയെന്നും അദ്ദേഹം എളിയവനാണെന്നും ആയിരുന്നു കമൽനാഥിന്റെ പ്രസ്‌താവന.
“ഞാൻ എതിർ സ്‌ഥാനാർഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാൾ നന്നായി നിങ്ങൾക്കേവർക്കും അവരെ അറിയാം. എന്തൊരിനമാണത്”,-എന്നിങ്ങനെയായിരുന്നു കമൽനാഥ് പറഞ്ഞത്. കമൽനാഥിന്റെ പരാമർശത്തിനിടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഇമർതി ദേവി എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
Also Read: ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി എന്‍ സി പി
അതേസമയം, ദരിദ്ര കുടുംബത്തിൽ ജനിച്ചതും ദളിതയായതും തന്റെ കുറ്റമാണോയെന്ന് ഇമർതി ദേവി ചോദിച്ചു. ഇത്തരത്തിലുള്ള വ്യക്‌തികളെ പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്ന് ഒരു അമ്മ കൂടിയായ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ അപമാനിക്കപ്പെട്ടാൽ സ്‍ത്രീകൾക്കെങ്ങനെ മുന്നോട്ട് പോകാനാകുമെന്നും അവർ ചോദിച്ചു.