തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്‌തമാക്കിയത്. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ പല പദ്ധതികളും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തടസങ്ങള്‍ സൃഷ്‌ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. സര്‍ക്കാരിനെ ആക്ഷേപിച്ചതുവഴി പ്രതിപക്ഷം ആക്ഷേപിച്ചത് ജനങ്ങളെയാണെന്നും മുഖ്യമന്ത്രി വികസനമുന്നേറ്റ ജാഥയിൽ പറഞ്ഞു.
നേരത്തെ കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും. ഇന്ന് മുതൽ സംസ്‌ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
Read Also: വായ്‌പകൾ എഴുതിത്തള്ളി തമിഴ്‌നാട്, കൂലി വര്‍ധിപ്പിച്ച് ബംഗാള്‍; ലക്ഷ്യം ഭരണത്തുടര്‍ച്ച