ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ക്ഷേത്രം വീണ്ടും പഴയനിലയിൽ ആക്കുമെന്നും സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്‌റ്റ് ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്‌തമാക്കി. കൂടാതെ സംഭവത്തിലെ പോലീസിന്റെ വീഴ്‌ച അന്വേഷിക്കുമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചു.
വിഷയത്തിൽ ഡെൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉന്നത ഉദ്യോഗസ്‌ഥനെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ആഗസ്‌റ്റ് 5നാണ് പാകിസ്‌ഥാനിലെ റഹീംയാര്‍ ഖാന്‍ ജില്ലയിലെ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. ഇവിടുത്തെ മുസ്‌ലിം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ വാരം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്‌ഥലത്ത് വലിയ തോതില്‍ സാമുദായിക സംഘര്‍ഷാവസ്‌ഥ ഉണ്ടായിരുന്നു. ഇതാണ് പിന്നീട് സിദ്ധിവിനായക ക്ഷേത്രത്തിനെതിരായ അക്രമണത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ.
Read also: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം