കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻകൂർ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം.
വ്യക്‌തിപരമായ ആവശ്യത്തിന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആയതിനാൽ രാഷ്‌ട്രീയ വിരോധം വെച്ച് അറസ്‌റ്റ് ചെയ്‌ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുനിത് ഹരജിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യഹരജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഫർസീൻ മജീദ്, നവീൻ എന്നിവരുടെ ഹരജിയിലാണ് കോടതിയുടെ നടപടി. ഹരജി ചൊവ്വാഴ്‌ച പരിഗണിക്കും. വലിയതുറ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
Most Read: 18കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി