ഫ്രാൻസിൽ മാക്രോണിന് കേവല ഭൂരിപക്ഷം നഷ്‌ടമായി

By Staff Reporter, Malabar News
In France, Macron lost a simple majority
Ajwa Travels

പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന് കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് മാക്രോണിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ പോയത്. 577 അംഗ നാഷണല്‍ അസംബ്ളിയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 289 സീറ്റ് നേടണം എന്നിരിക്കെ മാക്രോണ്‍ നയിക്കുന്ന മുന്നണിക്ക് 245 സീറ്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 300ലധികം സീറ്റ് നേടിയ സ്‌ഥാനത്താണ് ഇത്തവണ അത് 245ലേക്ക് ചുരുങ്ങിയത്. ഫ്രാന്‍സ് അണ്‍ബൗണ്ട്, ഗ്രീന്‍സ്, സോഷ്യലിസ്‌റ്റ്സ്, കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് ന്യൂപ്‌സ് സഖ്യമുണ്ടാക്കിയത്. ആദ്യമായാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഫ്രാന്‍സില്‍ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടതും വലിയ നേട്ടമുണ്ടാക്കിയതും.

അതേസമയം, ജൂലൈ അഞ്ച് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് മെലന്‍ഷോ പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഏപ്രിലിലായിരുന്നു ഫ്രാന്‍സില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വലതുപക്ഷ സ്‌ഥാനാർഥി മരിന്‍ ലെ പെന്നിനെ പരാജയപ്പെടുത്തി മാക്രോണ്‍ പ്രസിഡണ്ട് സ്‌ഥാനത്ത് തന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായിരുന്നു.

Read Also: ഇസ്രയേലിൽ വീണ്ടും തിരഞ്ഞെടുപ്പ്; സർക്കാരിനെ പിരിച്ചു വിട്ടേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE