ശ്രീനഗര്‍: കേന്ദ്ര നേതൃത്വം അനുകൂലിച്ചില്ലെങ്കിലും വരാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഗുപ്‌കാർ സഖ്യത്തോട് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പായി.
ഇന്നലെ മെഹബൂബ മുഫ്‌തിയുടെ വസതിയില്‍ ചേര്‍ന്ന സഖ്യത്തിന്റെ യോഗത്തില്‍ രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. വിഷയത്തില്‍ നേരത്തെ തന്നെ ജമ്മു കശ്‌മീർ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തങ്ങളുടെ നിലപാട് വ്യക്‌തമാക്കിയിരുന്നു.
എട്ട് ഘട്ടമായി നടക്കുന്ന ജില്ലാ വികസന കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം അടക്കമുള്ള വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്‌തത്. സഖ്യത്തിനൊപ്പം നില്‍ക്കാനാണ് തീരുമാനമെന്ന് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് നേതാവ് ഗുലാം നബി മോംഗ പറഞ്ഞു.
നേരത്തെ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. സിപിഎം അടക്കമുള്ള ഒൻപതോളം പ്രതിപക്ഷ പാർട്ടികളാണ് ഗുപ്‌കാർ സഖ്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. വരാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് കശ്‌മീർ രാഷ്‌ട്രീയത്തിൽ ഏറെ നിർണായകമാണ്.
Read Also: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സർക്കാർ