കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല

By Desk Reporter, Malabar News
Malabar-News_Karat-Faisal
Ajwa Travels

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത് ഏഴ് വോട്ടാണ്.

സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്ന് എൽഡിഎഫ് സ്‌ഥാനാർഥിത്വം നിഷേധിച്ചതോടെ കാരാട്ട് ഫൈസൽ സ്വതന്ത്രനായി മൽസരിക്കുകയായിരുന്നു. ആദ്യം സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സംസ്‌ഥാന നേതൃത്വം സ്‌ഥാനാർഥി പട്ടികയിൽ നിന്ന് കാരാട്ട് ഫൈസലിനെ ഒഴിവാക്കുകയായിരുന്നു.

ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദ് 15ആം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുക ആയിരുന്നു. എൽഡിഎഫിന് സ്‌ഥാനാർഥി ഉണ്ടെങ്കിലും പ്രദേശത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്‌ഥാനാർഥി ഡമ്മി മാത്രമാണെന്നും യുഡിഎഫ് അടക്കം ആരോപണം ഉന്നയിച്ചതാണ്.

എന്നാൽ ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ഇടതു മുന്നണി നേതാക്കള്‍ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. പക്ഷെ തീരുമാനത്തില്‍ നിന്ന് പിൻമാറാൻ ഫൈസൽ തയ്യാറായില്ല. ഒടുവിൽ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഫൈസലെത്തി പത്രിക സമർപ്പിച്ചത്.

സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌ത ഫൈസലിനെ സ്‌ഥാനാർഥിയാക്കുന്നത് രാഷ്‌ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഎം ഫൈസലിനോട് പിന്‍മാറാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പിടിഎ റഹീം എംഎൽഎ അടക്കം ഫൈസലുമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു.

Also Read:  തിരുവനന്തപുരം കോര്‍പ്പറേഷന്‍; മേയര്‍ കെ ശ്രീകുമാറിന് തോല്‍വി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE