തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശിനി സുലി(46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്‌ണൻ (50) വിയ്യൂർ സ്‌റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്‌ണൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വിദേശത്തിരിക്കെ ഒരുകോടിയോളം രൂപ ഇയാൾ ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു. എന്നാൽ ഈ തുക സാലിയുടെ കൈയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, കൊല ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം.
ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട്. അയൽപ്പക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ടു മക്കളും പുറത്താണ് പഠിക്കുന്നത്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Most Read| മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസിനെ മാറ്റാൻ കൊളീജിയം ശുപാർശ