മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസിനെ മാറ്റാൻ കൊളീജിയം ശുപാർശ

ജസ്‌റ്റിസ്‌ ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്‌ജിമാരെ സ്‌ഥലം മാറ്റാനാണ് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തത്. ഹേമന്ദിനെ പറ്റ്‌ന ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ.

By Trainee Reporter, Malabar News
Supreme Court
Ajwa Travels

ന്യൂഡെൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസ്‌ ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്‌ജിമാരെ സ്‌ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തു. ഹേമന്ദിനെ പറ്റ്‌ന ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ.

മെച്ചപ്പെട്ട നീതി നടപ്പിലാക്കാൻ എന്നാണ് സ്‌ഥലംമാറ്റ ഉത്തരവിൽ കൊളീജിയം ശുപാർശയിൽ കാരണം വ്യക്‌തമാക്കിയിട്ടുള്ളത്. അപകർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഹേമന്ദ് പ്രച്ഛക്കിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവ് കേസിൽ എഫ്‌ഐആർ ഒഴിവാക്കാനുള്ള ടീസ്‌റ്റ സെതൽവാദിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിന്ന ജസ്‌റ്റിസ്‌ സമിർ ദാവെ, ശിക്ഷ ഒഴിവാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഹരജി കേൾക്കുന്നതിൽ നിന്ന് പിൻമാറിയ ജസ്‌റ്റിസ്‌ ഗീതാ ഗോപി എന്നിവരുടെ പേരും സ്‌ഥലംമാറ്റ ശുപാർശ പട്ടികയിലുണ്ട്.

23 ജഡ്‌ജിമാരെ സ്‌ഥലം മാറ്റുന്നതിനാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകിയിട്ടുള്ളത്. അലഹബാദ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, തെലങ്കാന ഹൈക്കോടതികളിൽ നിന്ന് നാല് ജഡ്‌ജിമാരെ സ്‌ഥലം മാറ്റും. കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മൂന്ന് ജഡ്‌ജിമാരെയും മാറ്റാനും കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്‌.

Most Read| അധിർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ; പ്രതിഷേധിക്കാൻ ‘ഇന്ത്യ’- ഇന്ന് യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE