വാഷിങ്ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനായി അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. കാപ്പിറ്റോളിൽ നടന്ന പ്രക്ഷോഭത്തിന് പിന്നിൽ ട്രംപാണെന്നും ലഹളക്ക് പ്രേരണ നൽകിയെന്നും ആരോപിച്ചാണ് ഡെമോക്രാറ്റുകളുടെ പ്രമേയം.
വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് ഭരണഘടനാ അധികാരം ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ടിനെ പുറത്താക്കാൻ പെൻസ് വിസമ്മതിച്ചാൽ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം. ജനുവരി 20നാണ് ട്രംപിന്റെ കാലാവധി അവസാനിക്കുക. നാല് വർഷത്തെ ഭരണത്തിനിടെ ട്രംപിനെതിരായ രണ്ടാം ഇംപീച്ച്മെന്റ് പ്രമേയമാണ് ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചത്. ഡെമോക്രാറ്റുകളുടെ പ്രമേയം സഭ നാളെ പരിഗണിക്കും.
Also Read: ഗാന്ധി വധത്തിന്റെ ആസൂത്രണം പഠിക്കാം; രാഷ്‌ട്ര പിതാവിന്റെ ഘാതകന്റെ പേരില്‍ ലൈബ്രറി