മധ്യപ്രദേശ്: ഭാരതത്തിന്റെ രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധിയുടെ ഘാതകന്റെ പേരില്‍ ലൈബ്രറി തുറന്ന് ഹിന്ദുമഹാസഭ. ഗോഡ്സേയുടെ ജീവിതവും പ്രത്യയശാസ്‍ത്രവും പഠിപ്പിക്കാനാണ് ഗ്വാളിയോറില്‍ ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം വിനായക ഗോഡ്സെയുടെ പേരില്‍ ലൈബ്രറി ആരംഭിച്ചത്.
ദൗലത് ഗഞ്ചിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് ‘ഗോഡ്‌സെ ഗ്യാന്‍ ശാല’ ഉല്‍ഘാടനം ചെയ്‌തത്. മഹാത്‌മാ ഗാന്ധിയുടെ വധത്തെ ഗോഡ്‌സെ എങ്ങനെ ആസൂത്രണം ചെയ്‌തു എന്നതിനെകുറിച്ചുള്ള സാഹിത്യവും പ്രസംഗങ്ങളും ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്‌ട്രങ്ങള്‍ ഭരിക്കാന്‍ ആഗ്രഹിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മുഹമ്മദ് അലി ജിന്നയുടെയും അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനാണ് ഇന്ത്യ വിഭജിച്ചതെന്നും ഗാന്ധിജിയെ വധിക്കാന്‍ പദ്ധതിയിട്ടതും പിസ്‌റ്റള്‍ വാങ്ങിയതും ഗ്വാളിയോറിലായതിനാലാണ് ലൈബ്രറി ഇവിടെതന്നെ സ്‌ഥാപിച്ചതെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.
നേരത്തേ മഹാസഭ അവരുടെ ഗ്വാളിയോര്‍ ഓഫീസില്‍ ഗോഡ്‌സെക്കായി സമര്‍പ്പിച്ച ഒരു ക്ഷേത്രം കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെതുടര്‍ന്ന് നീക്കം ചെയ്‌തിരുന്നു. ഒരു ജനാധിപത്യ രാജ്യത്താണ് രാഷ്‌ട്രപിതാവിന്റെ ഘാതകന്റെ പേരിൽ ക്ഷേത്രവും ലൈബ്രറിയും ഒക്കെ ഉയരുന്നത് എന്നതാണ് വിരോധാഭാസം.
Read also: പിഡിപി യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരാ വീണ്ടും അറസ്‌റ്റില്‍