ന്യൂഡെൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു. സൈനിക സഹകരണം ഉറപ്പാക്കുന്ന കരാറുകളിലാണ് ഒപ്പുവെച്ചത്. റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ ഇന്ത്യ വാങ്ങും. റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർഗേ ഷോയിഗുവും ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും തമ്മിലാണ് ഇന്ന് കരാർ ഒപ്പിട്ടത്. പ്രതിരോധ മേഖലയില്‍ പങ്കാളിത്തം ദൃഢമാക്കിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ന് രാവിലെ നടന്ന പ്രതിരോധ-വിദേശകാര്യ മന്ത്രിതല ചർച്ചയിലാണ് തീരുമാനം.
21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഇന്ന് വൈകിട്ട് ഡെൽഹിയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്‌ച നടത്തും. നൽകാനിരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃക പുടിൻ മോദിക്ക് കൈമാറും. വ്യാപാര, ഊർജ, സാങ്കേതികവിദ്യ മേഖലകളിലെ 10 കരാറുകൾ സംബന്ധിച്ചും ഇന്ത്യയും റഷ്യയും തമ്മിൽ ഇന്ന് ധാരണയിൽ എത്തും.
Most Read: ഓങ് സാൻ സൂ ചിക്ക് വീണ്ടും ജയില്‍ ശിക്ഷ