ഡെൽഹി: അടുത്ത വര്‍ഷം ആദ്യത്തോടയെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകൂ എന്ന് റിപ്പോർട്. പാര്‍ലമെന്ററില്‍ സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്‌തമാക്കുന്നത്. ആറു മാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്‌ട്രം ലേലം പൂര്‍ത്തിയാകുന്നതോടെ ആണിത്.
പാര്‍ലമെന്ററി സ്‌റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാജ്യത്ത് 5ജി വൈകുന്നതിന് കേന്ദ്ര ടെലികോം മന്ത്രാലയത്തെ കുറ്റപ്പെടുത്തുന്നുണ്ട്. ലോകത്തിലെ പലരാജ്യങ്ങളും 5ജി സേവനം ലഭ്യമാക്കിയപ്പോള്‍ നാം പിറകിലാണ് എന്നാണ് റിപ്പോര്‍ട് പറയുന്നത്.
ഇന്ത്യയില്‍ 4ജി സേവനം ഒരു 5 വര്‍ഷം കൂടി തുടരും എന്നാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സമിതി പറയുന്നത്. 5ജി 2021 അവസാനമോ, 2022 ആദ്യമോ രാജ്യത്ത് ലഭ്യമാകും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 5ജിക്ക് വേണ്ടിയുള്ള തയാറെടുപ്പുകളില്‍ ഇന്ത്യ വളരെ പിറകിലാണ്.
5ജി വൈകുന്നത് വളരെ മോശം തയാറെടുപ്പിനെ കൂടിയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട് കുറ്റപ്പെടുത്തുന്നു. 2ജി, 3ജി, 4ജി എന്നിവയുടെ അവസരങ്ങള്‍ സമയബന്ധിതമായി മുതലെടുക്കുന്നതില്‍ വന്ന പിഴവ് 5ജിയുടെ കാര്യത്തിലും രാജ്യത്ത് സംഭവിച്ചുവെന്ന് റിപ്പോര്‍ട് കുറ്റപ്പെടുത്തുന്നു.
സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട മേഖലകളില്‍ അത് നടക്കണമായിരുന്നു. അത് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട് പറയുന്നു. അതേ സമയം ടെലികോം ഡിപ്പാര്‍ട്ട്മെന്റ് 5ജിയുടെ പരീക്ഷണ അടിസ്‌ഥാനത്തിലുള്ള പ്രവര്‍ത്തനം 2021 ഒക്‌ടോബറില്‍ നടത്താന്‍ സാധിക്കുമെന്നാണ് അറിയിക്കുന്നത്.
Kerala News: വിഴിഞ്ഞത്ത് കപ്പൽ ബോട്ടിലിടിച്ചു; ഒരാളെ കാണാതായി