ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ തിരികെ എത്തണമെന്ന് കേന്ദ്രസർക്കാർ. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെടാനുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. താലിബാൻ ആക്രമണം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിലവിൽ മസര്‍ ഇ ഷെരീഫ് ലക്ഷ്യമിട്ടുള്ള പോരാട്ടമാണു നടക്കുന്നതെന്നു താലിബാന്‍ തിങ്കളാഴ്‌ച വ്യക്‌തമാക്കിയിരുന്നു. വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന നഗരമാണിത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിൻമാറിയതിനെ തുടര്‍ന്ന് ഭരണം പിടിച്ചെടുക്കാനായി താലിബാന്‍ കനത്ത പോരാട്ടമാണ് നടത്തി വരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ 6ഓളം പ്രവിശ്യകളാണ് താലിബാന്‍ പിടിച്ചെടുത്തത്. അഫ്ഗാനിലെ തന്ത്രപ്രധാന പ്രവിശ്യയായ കുന്ദൂസാണ് ഏറ്റവുമൊടുവിൽ താലിബാന്‍ ആക്രമിച്ചു കീഴടക്കിയത്. ഇതേത്തുടര്‍ന്ന് കുഞ്ഞുങ്ങളും ഗര്‍ഭിണികളും അടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ നിന്ന് കൂട്ടപ്പലായനം ചെയ്‌തത്. 300 കിലോമീറ്റര്‍ അകലെയുള്ള കാബൂളിലേക്കാണ് മിക്ക കുടുംബങ്ങളും കൂട്ടത്തോടെ എത്തിയത്.
Read also: കൊടകര കേസ്; ഇഡി അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍