തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്‌ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രിവരെയാണ് സമരം. ഭൂരിഭാഗം സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സംസ്‌ഥാനത്ത് ഉടനീളം ഇന്ന് പൊതുഗതാഗതം മുടങ്ങും. എന്നാൽ, കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തും.
പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമകളുടെ സംയുക്‌ത സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്‌ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്‌ത സമരസമിതി അറിയിച്ചു. നവംബർ ഒന്ന് മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്‌ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്‌ത സമിതി വ്യക്‌തമാക്കിയിരുന്നു. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ ഒന്നിനകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
Most Read| ‘വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം’; ആഹ്വാനം തള്ളി നെതന്യാഹു